Psalm 136 in Malayalam

1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.

2 ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.

3 കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.

4 ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

5 ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

6 ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

7 വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

8 പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

10 ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

11 അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്.

13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

17 മഹാരാജാക്കന്മാരെ സംഹരിച്ചവന് — അവന്റെ ദയ എന്നേക്കുമുള്ളത്.

18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

19 അമോര്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളത്.

20 ബാശാൻ രാജാവായ ഓഗിനെയും - അവന്റെ ദയ എന്നേക്കുമുള്ളത്.

21 അവരുടെ ദേശം അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളത്.

22 തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - അവന്റെ ദയ എന്നേക്കുമുള്ളത്.

23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

24 നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

25 സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

26 സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.